Tuesday, March 31, 2015

വിസ്മൃതി

കവലയിൽ ഇറങ്ങി ഓടോ റിക്ഷയിൽ കയറിയിരുന്നാൽ മതിയായിരുന്നു ഒന്നും മിണ്ടാതെ വീട്ടിലെത്തിച്ചു തന്നിരുന്നു ആദ്യമൊക്കെ ഇപ്പോഴിതാ പതിവില്ലാത്ത ഒരു ചോദ്യം എങ്ങോട്ടാ ? വീട്ടിലേക്കു . ആരുടെ ? എന്റെ നിങ്ങളാരാ .? ഞാനോ ....ഞാൻ സ്റ്റോപ്പ്‌ ഇല്ലാതിരുന്നിട്ടും വീട്ടുപടിക്കൽ ബസ് നിർത്തുമായിരുന്നു ഇപ്പോഴിതാ കടന്ക്ടർ ചോദിക്കുന്നു എവിടെയാ ഇറങ്ങെണ്ടാതെന്നു .. സ്ഥലം പറഞ്ഞപ്പോൾ അങ്ങിനെയൊരു സ്ഥലമേ ഇല്ലെന്നു വാദിക്കുന്നു നാട്ടിലുള്ള എല്ലാ കല്യാങ്ങളും പറഞ്ഞിരുന്നുവല്ലോ എന്നോട് .. ഇപ്പോഴെന്താണ് ആരും കല്യാണം പറയാത്തത് അതിനു നിങ്ങളീ നാട്ടുകാരനെ അല്ലല്ലോ ഞങ്ങള്ക്ക് നിങ്ങളെ അറിയില്ലല്ലോ എന്റെ കാറാണല്ലോ ആ പോകുന്നത് എന്നിട്ടെന്താണ് എന്നെ കയറ്റാത്തത് അവരെന്താണ് എന്നെ കണ്ടിട്ട് കാണാത്ത പോലെ ..! സ്വന്തം വീട്ടുപടിക്കലെത്തിയപ്പോൾ ... നിങ്ങളാരാ ...? ഞാനോ ...ഞാൻ ... പിച്ചക്കാർ കുതിര സവാരി നടത്തുന്ന തെരുവിൽ ഒറ്റപ്പെട്ടിരിക്കുന്നു .. പഴകി അഴുക്കു പുരണ്ട വീഞ്ഞപ്പെട്ടികൾക്കും ബെന്ച്ചുകൾക്കുമിടയിൽ കമ്പിളി പുതച്ചു ഞാനിരിക്കുന്നു ... വിസ്മൃതിക്ക് മുന്പുള്ള ആരുടെയോ ചുംബനത്തിന്റെ മുറിവുകളാണ് മേനിയിൽ ..!

No comments:

Post a Comment