Wednesday, July 17, 2013

സായാഹ്ന ചിന്തകള്‍


ആയാസകരമായ 
സായന്തനങ്ങളില്‍ 
പര്‍വതംങ്ങള്‍ 
ബലൂണുകള്‍ പോലെ 
വായുവിലൂടെ
ഒഴുകി നടക്കുന്നത്
കാണാം ..

ഒരു
കവിതയുടെ
ആലസ്യത്തില്‍
വിരിയാന്‍ മറന്ന
കുടമുല്ല പൂക്കള്‍
വിരിഞ്ഞു മന്ദസ്മിതം
തൂകുന്നതോടെ
മണ്ണിടിഞ്ഞു
നാശമായ നടപ്പാതയുടെ
അങ്ങേ അറ്റത്തു
പാദസരങ്ങളുടെ കിലുക്കവും
കേള്‍ക്കാം

തകര്‍ന്നടിഞ്ഞ
നഗരങ്ങളുടെ
സ്മരണകള്‍ക്കിടയില്‍
നിന്നൊരു
കുലീനയായ യുവതി
കവിതയെഴുതിയ
കണ്ണുകളുമായി
അരുകില്‍ വന്നു
പുഞ്ചിരിക്കും

അപ്പോള്‍
അസര്‍മുല്ലയുടെ
വള്ളികള്‍
കാലിലേക്ക് വളരുന്നതും
ദേഹമാകെ ചുറ്റിവരിയുന്നതും
അറിയുകയേയില്ല .

മുഖത്തേക്ക് വളര്‍ന്നൊരു
വള്ളിയില്‍ നിന്ന്
രണ്ടു കവിളിലും
പൂക്കള്‍ വിരിയിക്കുന്നതോടെ
ആഹ്ലാദദായകമായൊരു
സായാഹ്നം സമാപിക്കും

No comments:

Post a Comment