Friday, September 20, 2013

ഔദാര്യം



"ദയവു ചെയ്തു 
എടുക്കാത്ത നാണയങ്ങള്‍ 
നല്‍കിയെന്നെ
കുരങ്ങുകളിപ്പികരുത്"
അന്ധനായ യാചകന്‍
കരഞ്ഞുകൊണ്ട് അപേക്ഷിച്ചു

പിറ്റേന്ന് പ്രഭാതത്തില്‍ ,
കാലഹരണപ്പെട്ട 
നാണയ കൂമ്പാരത്തിനടിയില്‍ 
നിന്ന് 
അയാളുടെ ജഡം വലിച്ചെടുക്കുമ്പോള്‍ 
തോട്ടികള്‍ അയാളെ പ്രാകികൊണ്ടിരുന്നു ..!

ഇരുട്ടറ


പൊരിവെയില്
കൊണ്ട് നീയുണ്ടാക്കിയ 
ഇരുട്ടറയില്‍, 
മഴവില്ല്
കൊണ്ട
കുത്തി പൊട്ടിച്ച
കണ്ണുകളുമായി
ഞാനിപ്പോഴും ബാക്കിയുണ്ട്

പെണ്ണെ നിന്നോട് ...



കാര്യങ്ങള്‍ 
ഇത്രയോക്കെയായ സ്ഥിതിക്ക് 
ഇനിയുമിങ്ങനെ 
ഔപചാരികതയുടെ 
വിളര്‍ത്ത ചിരികളില്‍ 
കാര്യങ്ങളവവസാനിപ്പിക്കാന്‍ 
എനിക്കൊട്ടും താല്പര്യമില്ല ..

നീ എന്തിനാണ്
വഴിയറിയാത്ത
കാറ്റുകളെയും
ഒഴുകാനറിയാത്ത
അരുവികളെയും
പഴുക്കാനറിയാത്ത
പഴങ്ങളെയും
കുറിച്ച് വേവലാതിപ്പെടുന്നത് ?

വെറുതെ പൊഴിഞ്ഞു പോയ
ഋതുക്കളെ ഓര്‍ത്തു
എത്രകാലമാണ് ഈ കരയില്‍
നമുക്ക് മുഖം മുഖം
നോക്കിയിരിക്കാനവുക ..

പേരില്ലാത്ത ഗ്രാമങ്ങളും
തകര്‍ന്നടിഞ്ഞ നഗരങ്ങളും

മാത്രമാണ് എങ്ങും ബാക്കിയുള്ളത് ..

ആയതിനാല്‍.......

ഞാനൊരു പ്രണയ കവിതയെഴുതാം..
എന്റെ വരികളിലെ
ബിംബമായി നീ മരണമില്ലാത്തവളാവുക..


ഞാനും നീയും 

കവിയും കവിതയുമായി 
ഉപചാരങ്ങളെ ഓര്‍ത്തു പൊട്ടിച്ചിരിക്കും .


പെങ്ങള്‍



കണക്കില്‍  
തീരെ മാര്‍ക്കില്ലാത്തത് കൊണ്ടാണ് 
ഇത്താത്ത  
പത്താം ക്ലാസ്സില്‍ തോറ്റതെത്രേ .

എട്ടാം ക്ലാസില്‍ തോറ്റ 
അളിയനോളെ
കെട്ടിയതില്‍ പിന്നെ

ഓരോരോ കണക്കുകള്‍ 
ഓര്‍ത്തെടുത്തു പറഞ്ഞു 
കൊണ്ടിരിക്കും .

പൈങ്കിളി



പ്രണയത്തിന്റെ
വിചിത്രമായൊരു ഇടനാഴികയില്‍ 
ഗാഡമായ ഒരു ചുംബനത്തിന്റെ 
തൊട്ടു മുന്നെയുള്ള നിമിഷങ്ങളില്‍ 
നിന്റെ
ശ്വോസതിന്റെ നൂല്‍പലങ്ങളിലൂടെ
തേന് ഉറുമ്പുകള്‍ അരിച്ചുനടക്കും ..

വിറയ്ക്കുന്ന ചുണ്ടുകളില്‍
കാക്കകള്‍ കൂട് കൂട്ടുകയും
പ്രാവുകള്‍ കുറുകുകയും ചെയ്യും 

അപ്പോള്‍
വെള്ളിമേഘങ്ങളുടെ
കീറ് കൊണ്ട് ഉണ്ടാക്കിയ
കുംബസാരകൂട്ടില്‍ നീ
പാഴായ കാലത്തെ ഓര്‍ത്തു
പശ്ചാത്തപിക്കുകയായിരിക്കും

പിന്നീട് ..
പൂമരത്തിന്റെ
തണലില്‍ മഴവില്ല് വിരിച്ചു
മലര്‍ന്നു കിടക്കുന്ന നിന്റെ
നഗ്നമേനിയില്‍ നക്ഷത്രങ്ങള്‍
മുളക്കുകയും അരുവികള്‍
പ്രത്യക്ഷപ്പെടുകയും
ചെയ്യും ..

ആകാശത്തിന്റെ
അതിരില്‍ നിന്ന് ആരോ
മകുടി ഊതുമ്പോള്‍
വിഷമില്ലാത്ത മൂര്‍ഖന്‍ പമ്പുകള്‍
പത്തിവിടര്‍ത്തി നിന്റെ മേനിയിലൂടെ
ഇഴയും ..

ഇടനാഴികയുടെ
രണ്ടറ്റങ്ങളുമിപ്പോള്‍
വളഞ്ഞു ഒന്നാവുകയും
പുറത്തേക്കുള്ള വഴിയറിയാതെ
നമ്മള്‍ പൊട്ടിച്ചിരിക്കുകയും
ചെയ്യും ...........!

തലയില്ലാതെ ..





എവിടേക്കാണ്
ഇവരിത്ര തിടക്കപ്പെട്ടു പുറകിലേക്ക്
പായുന്നത്..?
അതോ 
ഞാനാണോ
വെപ്രാളത്തില്‍ മുന്നോട്ടു ഓടുന്നത് ?
എനിക്കൊന്നും
മനസ്സിലാകുന്നെയില്ല ..

കാത്തു കിടക്കുന്ന
ഖബറുകളില്‍ പ്രവേശിക്കാന്‍
തിടുക്കപ്പെട്ടു ഓടുന്നതായിരിക്കുമോ 

അതോ
ജീവനോടെ അടക്കം ചെയ്യപ്പെട്ടതിന്റെ
ബേജാറ് കൊണ്ട്
എനിക്ക് വെറുതെ തോന്നുന്നതായിരിക്കുമോ ....?

ഏതായാലും ഒരു കാര്യം
തീര്‍ച്ചയാണ്
ആരുടേയും ഉടലുകളില്‍
ഇപ്പോള്‍ തലകളില്ല ..

എന്റെ തലയുമിപ്പോള്‍ 

എനിക്കൊപ്പമില്ലല്ലോ 
അല്ലങ്കില്‍ തന്നെ
സ്വോന്തമായി ഒരു തലയുടെ
ആവശ്യമെന്താണ് ?

കിലുക്കം


നിന്നെയിങ്ങിനെ 
മനസ്സിലിട്ടു കിലുക്കി 
നടക്കുന്നത് കൊണ്ടാണ് 
ആരൊക്കെ കിലുക്കി നോക്കിയിട്ടും 
എനിക്ക് കിലുങ്ങാന്‍
കഴിയാത്തത്

നിന്റെയാ
കുലുങ്ങിയുള്ള നടത്തമങ്ങിനെ
ഓര്‍ത്തോര്‍ത്തു കിടക്കുമ്പോള്‍
ആരെങ്കിലുമൊന്നു
കുലുക്കിയിരുന്നങ്കിലെന്നു
വ്യാമോഹിക്കുന്നു
പുളിമരങ്ങള്‍ ..

അനുസരണയില്ലാതെ

അനുസരണയില്ലാതെ 
ഇന്നും 
കുതറിയോടി 
കവിത പോലെയെന്തോ
ഒരു സാധനം ..
ഇത്ര വീര്യമോ .....
ഒലക്കേടെ മൂട് ...
എന്നാ അങ്ങട് ചെല്ല് 
ഇനി 
ഉറങ്ങാന്‍ കിടകുമ്പോ 
ചൊറിയാന്‍ വന്നാലുണ്ടല്ലോ
അപ്പൊ
കാണിച്ചു തരാട്ടോ ..!

.

രേഖപ്പെടുത്തുമ്പോള്‍




നിഷ്ക്രിയ
സ്മരണകളുടെ സംഗ്രഹങ്ങളില്‍ 
ഏര്‍പ്പെടുകയും 
വിഷാദത്തിന്റെ അസ്ഥികള്‍ 
പെറുക്കിയെടുത്തു കവിതയ്ക്ക് 
തീപ്പൂട്ടുകയും ചെയ്യുന്നത് 
എന്തിനാണന്നു ചോദിച്ച 
കൂട്ടുകാരനോട് ,

ചങ്ങാതീ ,
സംഭവങ്ങളുടെ ശ്മാശാനങ്ങളില്‍
ഒറ്റക്കിരുക്കുമ്പോള്‍
മറ്റൊന്നും ചെയ്യാനില്ലന്നു
ആമുഖമായി പറയട്ടെ .

അകന്നുപോയ കാലത്തിന്റെ
കാലഹരണപ്പെട്ട കാര്‍മേഘങ്ങളില്‍
അരുവിയുടെ മോഹങ്ങളെയും
കൊടുംകാറ്റിന്റെ വേഗങ്ങളെയും
ഇടിനാദങ്ങളുടെ ഗര്‍ജ്ജനങ്ങളെയും
മിന്നല്‍ പിണരിന്റെ വീര്യങ്ങളെയും
അന്വേഷിക്കുകയാണ് ഞാന്‍

ഞാനുമിവിടെ ജീവിച്ചിരുന്നുവെന്നു
എനിക്കെന്നെ ബോധ്യപ്പെടുത്താന്‍
പൊടിപിടിച്ച സ്മൃതികളല്ലാതെ
മറ്റൊന്നുമില്ല എന്റെയടുക്കല്‍.

ഉള്ളിലെ ഉറവകളുടെ
മുകളിലേക്ക്
കല്ലെടുത്തിട്ടവര്‍ക്ക് മുന്നില്‍
ഞാനെന്റെ മുറിപ്പാടുകളില്‍
നോക്കി മന്ദഹസിക്കുകയാണ്
ചെയ്യുന്നത് .

ഞാനന്നെ
തട്ടികുടഞ്ഞ്,പെറുക്കിയടുക്കി
രേഖപ്പെടുത്തി വെക്കട്ടെ ..!

ശേഷം



അത് മാത്രമല്ല സംഭവിച്ചത് 
കാറ്റിന്റെ ചില്ലയില്‍ 
കയര്‍ കുരുക്കി 
ഒളിച്ചുകടത്തിയ കരളിന്റെ 
തുടിപ്പുകള്‍
കളഞ്ഞുപോവുകയും .
പട്ടികളായി മാറിയ
ആട്ടിന്‍ പറ്റത്തോടൊപ്പം മേഞ്ഞു
നടക്കേണ്ടി വരികയും ചെയ്തു ..

വിചാരണ നിഷേധിക്കപ്പെട്ട
തടവുകാരന്‍റെ
ചുവരെഴുത്തുകള്‍ 
നോക്കി  
പൊട്ടിച്ചിരിച്ചു 
നടന്നകലുന്നു 
ബൂട്ടിന്റെ കാലൊച്ചകള്‍ ..

നിന്ന നില്പില്‍
ഭൂമിയിലെക്കാഴ്ന്നിറങ്ങി
അപ്രത്യക്ഷമാവുന്നതിനെ
കുറിച്ച് .......
പൊടിപടലങ്ങളായി
മാറുന്നതിനെ കുറിച്ച്
ഒരു പൂവിന്റെ സുഗന്ധമായി
പര്യാവ്സാനിക്കുന്നതിനെ
കുറിച്ച് .......
പ്രണയിനികളുടെ
ചുംബന വേളയില്‍
ചുണ്ടുകള്‍ക്കിടയില്‍ പെട്ട്
ശ്വോസം മുട്ടി മരിക്കുനതിനെ
കുറിച്ച് ...
അങ്ങിനെ വ്യാമോഹങ്ങളുടെ
കുളമ്പടി ശബ്ദങ്ങള്‍
നിദ്രാവിഹീനങ്ങളാക്കിയ
രാവുകള്‍ .....

റബ്ബേ....
എന്തൊരു ഭാരമാണീ
ശരീരത്തിന് ...

പാത്തുവും ഉമിക്കരിയും



ഓള് കൊടുക്കുമെന്നും 
ചോദിച്ചാല്‍ കിട്ടുമെന്നും 
ഉള്ളിലൊരു തോന്നല്‍ 
കിട്ടിയാല്‍ കിട്ടി ഇല്ലങ്കില്‍ 
ഒരു വാക്കല്ലേ ...

രാവിലെ
പുഴക്കടവില്‍
പാത്തൂനെ കണ്ടപ്പോള്‍
ആദ്യമൊന്നു അറച്ചു നിന്നന്കിലും
ധൈര്യം സംഭരിച്ചു
ഒറ്റചോദ്യമാണ്

പാത്തു..
തരുമോ ....
അവള്‍ വെട്ടുപോത്തിനെ
പോലെ
ഒറ്റ തിരിച്ചില്‍ ..
തറപ്പിച്ചു ഒരു നോട്ടം
ഒന്നമാര്‍ത്തി മൂളി ..
ജ്ജ് ആളു കൊള്ളാലോ
ഇച്ചിരി പോന്ന ചെക്കന്റെ
ഒരു പൂതി ..
പിന്നെ ..ഒരു കള്ളച്ചിരി

വായില്‍ മീനമാസം
ചങ്കിലൂടെ തീവണ്ടികള്‍
ശ്വോസം മുട്ടുന്നു
ആകെ ഒരു വിറയല്‍
ബാക്കിയുള്ള ധൈര്യത്തില്‍
ഒരിക്കല്‍ കൂടി ചോദ്യമാവര്‍ത്തിച്ചു..
തരുമോ ....?

പാത്തൂന്റെ മനസ്സില്‍
ഇടവപ്പാതി ...
അവള്‍ നമ്രമുഖിയായി
കാലിന്റെ പെരുവിരല്‍
കൊണ്ട് ചിത്രം വരയ്ക്കുന്ന
ക്ലീഷേ ആവര്‍ത്തിക്കപ്പെട്ടു ..

അവള്‍ പതിഞ്ഞ
ശബ്ദത്തില്‍ ..
എന്താണ് തരേണ്ടത് ?
ഇപ്പോള്‍ പ്രതിസന്ധിയിലായത്
ആരാണ് എന്ന് പ്രത്യകം
പറയേണ്ടതില്ലല്ലോ ...

വായിലെ
വരള്‍ച്ച പൂര്‍ണ്ണം
അറിയാതെ വായില്‍ നിന്നും
ചാടിയ ഉത്തരം
ഉമിക്കരി ..നിക്ക് ഇച്ചിരി
ഉമിക്കരി തരുമോ ....
ഒറ്റ ശ്വോസത്തില്‍ പറഞ്ഞൊപ്പിച്ചു

അന്റെ
ബാപ്പാന്റെ തല .....
അവള്‍ ചീറി
പാത്തുവിന്റെ മുഖം ചുവന്നു
തുടുത്തിരുന്നു..

അവള്‍ നീട്ടിയ ഉമിക്കരിയും
വാങ്ങി
തിരിഞ്ഞു നടക്കുമ്പോള്‍
ലോകത്തിലെ
ഏറ്റവും ക്ലെശമേറിയ
കൊടുക്കല്‍ വാങ്ങലുകള്‍
ഓര്‍മയിലെ പൊട്ടിച്ചിരിയായി .

വെടികള്‍ ഉണ്ടാകുന്നത്


ബീരാന്‍ ഗള്‍ഫിലാണ് ..
പക്ഷെ 
ബീരാന്റെ ചങ്ങായി 
നാസര്‍ 
നാട്ടിലെ പഞ്ചയത്ത് മെമ്പര്‍ 
അവര്‍കള്‍ ..ആണ് ...
ഏതു കാര്യത്തിനും 
എന്ത് കാര്യത്തിനും നാസര്‍ 
നല്ല ഒരു സഹായിയും സഹയാത്രികനുമാകയാല്‍
എല്ലാവര്ക്കും നാസറിനെ
വലിയ കാര്യമാണ് ...

പള്ളിക്കമ്മറ്റി ,മദ്രസ്സ കമ്മറ്റി
പൂരം, നേര്ച്ച ,മണല്‍ കടത്തു
കല്യാണം, മരണം ,അടിയന്തിരം
ഇലക്ഷന്‍ ..എല്ലാത്തിനും
വേണം നാസറിനെ ..ഇതൊക്കെയാണ്
എങ്കിലും നാസറിനു അതിന്റെ
അഹങ്കാരം തെല്ലുമില്ല കെട്ടോ..

അതെന്തോ ആവട്ടെ .......
പറഞ്ഞു വരുന്നത് ബീരാന്റെ
കാര്യമാണ് ..അവന്റെ കേട്ട്യോള്‍ടെയും .......

നാസര്‍ ബീരാന്റെ വീട്ടുപടിക്കല്‍
പ്രത്യക്ഷപ്പെടുന്നു .......
കദീജയെ കാണുന്നു .പുഞ്ചിരിക്കുന്നു
തൊട്ടടുത്ത ദിവസവും കാണുന്നു
ബീരാന്റെ വിശേഷങ്ങള്‍ തിരക്കുന്നു
ബീരനോട് ചോദിച്ചതായി പറയാന്‍
വസിയത് ചെയ്യുന്നു .......
ഇത് ഇടവിട്ട്
ആവര്‍ത്തിക്കപ്പെടുന്നു ...
ഖദീജ മനസ്സില്‍ പറയുന്നു
എന്ത് നല്ല ഒരു മനുസ്സന്‍ .......

ബീരാന്റെ മൂത്ത കുട്ടിക്ക്
വയറിളക്കം പിടിപെടുന്നു
ഖദീജന്റെ പക്കല്‍ കാശില്ല
നാസര്‍ പ്രത്യക്ഷപ്പെടുന്നു
സഹായിക്കുന്നു ,ആശുപത്രിയില്‍
കൊണ്ട് പോകുന്നു ,കൊണ്ട് വരുന്നു ...

വിവരങ്ങള്‍ ബീരാന്‍ അറിയുന്നു
നാസറിനെ ഓര്‍ത്തു
അഭിമാനം കൊള്ളുന്നു ..........

പിന്നെ ഒരിക്കല്‍ ഖദീജ
അവളുടെ വീട്ടില്‍ നിന്ന് വരുന്ന വഴി
ബസു കാത്തു നില്‍ക്കുന്നു ..
നാസര്‍ അത് വഴി വരുന്നു
അവന്റെ ആള്‍ട്ടോ കാറില്‍
നിര്‍ബന്ധിച്ചു കയറ്റുന്നു ..
വീട്ടില്‍ കൊണ്ട് വന്നു വിടുന്നു ..

ഇങ്ങിനെ സഹായത്തിന്റെ
മുഖമായി ഖദീജയുടെ
മനസ്സില്‍ നാസര്‍ ഇടം ഉണ്ടാക്കുന്നു

നാസറിനു ഇപ്പോള്‍
ആ വീട്ടില്‍ എപ്പോഴും കയറി ചെല്ലാന്‍
പാസ്‌ ലഭിക്കുന്നു
ചയ കുടിക്കുന്നു
ആരും സംശയിക്കില്ല എന്താന്നാല്‍
നാസര്‍ പഞ്ചായത്ത്‌ മെമ്പറാണ്
ബീരാന്റെ ചങ്ങായി ആണ് ......
നല്ല മന്സ്സനാണ് .

ഒരു ദിവസം നാസര്‍ ഖദീജയോടു
വിശേഷപ്പെട്ട ഒരു സ്വോകര്യം
പറയാന്‍ ഉണ്ടന്ന് അറീക്കുന്നു ..
അറിയാന്‍ അവള്‍ക് ആകാംക്ഷ ഉണ്ടാവുന്നു
ഞാന്‍ രാത്രി വരാം ...എന്ന് അറിയിക്കുന്നു
ഖദീജ അല്പം ശങ്കിക്കുന്നു ...

രാത്രി നാസര്‍ വരുന്നു ..
കാര്യം അറിയിക്കുന്നു ..അവള്‍
മൌനം പാലിക്കുന്നു ..നാസര്‍ എണീക്കുന്നു
ഖദീജയുടെ അടുത്തേക്ക് നീങ്ങുന്നു
അരന്കിലും കണ്ടാല്‍ ...
എന്നവള്‍ പുലമ്പുന്നു ....

ഇത് പലയാവര്‍ത്തി
സംഭവിക്കുമ്പോള്‍ അടുത്ത വീട്ടിലെ
തെറിച്ച ചെക്കന്‍ കാണുന്നു ..
അവന്‍ ഖദീജയെ ബ്ലാക്ക് മയില്‍ ചെയ്യുന്നു
കാര്യം സാധിക്കുന്നു ..

അവന്‍ ഓട്ടോ റിക്ഷക്കാരന്‍ ആകയാല്‍
അവന്‍ പറയുന്ന പലര്‍ക്കും
അവള്‍ വഴങ്ങേണ്ടി വരുന്നു ..
ബീരാന്‍ നാട്ടില്‍ വരുന്നു ..
ഗോള്‍ഡ്‌ കളര്‍ വാച്ച് കെട്ടി
നടക്കുന്നു ...ചിലര്‍ ഊറി ചിരിക്കുന്നു ...