Friday, September 20, 2013

പെണ്ണെ നിന്നോട് ...



കാര്യങ്ങള്‍ 
ഇത്രയോക്കെയായ സ്ഥിതിക്ക് 
ഇനിയുമിങ്ങനെ 
ഔപചാരികതയുടെ 
വിളര്‍ത്ത ചിരികളില്‍ 
കാര്യങ്ങളവവസാനിപ്പിക്കാന്‍ 
എനിക്കൊട്ടും താല്പര്യമില്ല ..

നീ എന്തിനാണ്
വഴിയറിയാത്ത
കാറ്റുകളെയും
ഒഴുകാനറിയാത്ത
അരുവികളെയും
പഴുക്കാനറിയാത്ത
പഴങ്ങളെയും
കുറിച്ച് വേവലാതിപ്പെടുന്നത് ?

വെറുതെ പൊഴിഞ്ഞു പോയ
ഋതുക്കളെ ഓര്‍ത്തു
എത്രകാലമാണ് ഈ കരയില്‍
നമുക്ക് മുഖം മുഖം
നോക്കിയിരിക്കാനവുക ..

പേരില്ലാത്ത ഗ്രാമങ്ങളും
തകര്‍ന്നടിഞ്ഞ നഗരങ്ങളും

മാത്രമാണ് എങ്ങും ബാക്കിയുള്ളത് ..

ആയതിനാല്‍.......

ഞാനൊരു പ്രണയ കവിതയെഴുതാം..
എന്റെ വരികളിലെ
ബിംബമായി നീ മരണമില്ലാത്തവളാവുക..


ഞാനും നീയും 

കവിയും കവിതയുമായി 
ഉപചാരങ്ങളെ ഓര്‍ത്തു പൊട്ടിച്ചിരിക്കും .


No comments:

Post a Comment